



ദുബായ്: ഭൂമിക്ക് ചൂട് കൂടുന്നത് കൊണ്ട് മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികൾ ചെറുതല്ല. ഇതിൽ 28-ആം ആഗോള കാലാവസ്ഥ ഉച്ചകോടി ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് ലോക ആരോഗ്യ സംഘടന. 28-ആം ആഗോള കാലാവസ്ഥ ഉച്ചകോടി( സി.ഓ.പി.- 28) ആഹ്വാനം ചെയ്യുന്നതനുസരിച്ച് ആഗോളതലത്തിൽ ഓരോ വർഷവും 70 ലക്ഷം പേരുടെ ജീവനെടുക്കുന്ന മലമ്പനിയും ഛർദ്യതിസാരവും പോലുള്ള പകർച്ചവ്യാധികളും മായും മലിനീകരണവും നേരിടുന്നതിനായി ലോക നേതാക്കൾ ഒരുമിച്ചു നിൽക്കണം.
ഡബ്ലിയു. എച്ച്. ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥനോം ഗെബ്രെയേസുസ് പറഞ്ഞത് ഇങ്ങനെയാണ് ഇത്രകാലം ഉച്ചകോടി നടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരു ദിനം സി. ഓ.പി മാറ്റിവയ്ക്കുന്നതെന്നാണ്.


ആരോഗ്യം എന്ന വിഷയം ഇക്കാലമത്രയും കാലാവസ്ഥ ചർച്ചകളിൽ പ്രാധാന്യം നേടാത്തതിൽ യു. എസ് പ്രതിനിധി ജോൺ കെറി അതിശയം പ്രകടിപ്പിച്ചു. ചർച്ചയിൽ ഭൂമിയും വായും വെള്ളവും വിഷയമാകുമ്പോൾ അത് നമ്മുടെ ശരീരത്തെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സി.ഓ.പി 28 പ്രഖ്യാപനം ആരോഗ്യവും കാലാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നൽകിയിട്ടുള്ളതാണ്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിനെ പറ്റി ഇതിൽ പറഞ്ഞിട്ടില്ല. 120 ഓളം രാജ്യങ്ങൾ അറിയിച്ചത് ആരോഗ്യമേഖലയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് തന്നെയാണ്. ഗെബ്രെയേസുസ് പറഞ്ഞത് അനുസരിച്ച് ആഗോളതലത്തിൽ പുറന്തള്ളുന്ന മാലിന്യത്തിന്റ 5% ആരോഗ്യ മേഖലയിൽ നിന്നു തന്നെയാണെന്നതാണ്.


എന്നാൽ പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ തോത് 2030-ഓടെ മൂന്നിരട്ടിയായി വർദ്ധിപ്പിക്കുമെന്ന സി.ഓ.പി.-28 പ്രതിജ്ഞയിൽ ഇന്ത്യ മാത്രം ഒപ്പുവച്ചില്ല. കൽക്കരിയുടെ ഉപയോഗം പടിപടിയായി ഒഴിവാക്കണമെ ന്നുള്ളതിനാലാണ് ഇന്ത്യ ഈ പ്രതിജ്ഞയിൽ ഒപ്പുവയ്ക്കാത്തത്. കൽക്കരിയുടെ ഉപയോഗം ഒഴിവാക്കുന്നതിന് ഇന്ത്യ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. 118 രാജ്യങ്ങൾ പ്രതിജ്ഞയിൽ ഒപ്പുവച്ചു. ഇതേസമയം തന്നെ പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കുമെന്ന് ജി-20 ഉച്ച കോടിയിൽ ഇന്ത്യ ധാരണയായിട്ടുണ്ട്