മുഖ്യമന്ത്രി ഇന്ന് കാസർഗോഡ് ജില്ലയിൽ : 4 പ്രധാന പരിപാടികൾ; സുരക്ഷയ്ക്കായി 15 DYSPമാർ; 900 പൊലീസുകാർ
ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശം


കാസർഗോഡ്: പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ നൽകും. 15 ഡിവൈഎസ്പിമാരും 40 സിഐമാരും ഉൾപ്പെടെ 900 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി ജില്ലയിൽ നിയോഗിച്ചിരിക്കുന്നത്. വയനട്,കണ്ണൂർ,,കോഴിക്കോട് ജില്ലകളിൽ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും.
ഔദ്യോഗിക പരിപാടികൾ നടക്കുന്ന സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി പ്രധാനമായും നാല് പരിപാടികളിൽ പങ്കെടുന്നുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കുന്നജില്ലയിലെ പ്രധാന പരിപാടികൾ
പിലിക്കോട് ഫാം കാർണിവല്‍ ഉദ്ഘാടനം
ചീമേനി തുറന്ന ജയിൽ അന്തേവാസികൾക്കുള്ള ബാരക്ക് കെട്ടിടം ഉദ്ഘാടനം
കാഞ്ഞങ്ങാട് കെഎസ്ടിഎ സമ്മേളനം
കുമ്പളയിൽ സിപിഎം ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം