കുന്നത്തുനാട് തഹസിൽദാരുടെ വാഹനം ജപ്തി ചെയ്തു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് സ്ഥലം നൽകിയ വ്യക്തിക്ക് സർക്കാർ പണം നൽകിയില്ല




ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സ്ഥലം വിട്ടു നൽകിയ വ്യക്തിക്ക് സർക്കാർ പണം നൽകിയില്ല. കുന്നത്തുനാട് തഹസിൽദാരുടെ വാഹനം പെരുമ്പാവൂർ സബ് കോടതി ജപ്തി ചെയ്തു. ബ്രഹ്മപുരം സ്വദേശി കെ എൻ ശിവശങ്കരൻ നൽകിയ ഹർജിയിലാണ് ജപ്തി നടപടി. 2008 ലാണ് ഇദ്ദേഹം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിനായി 20 സെന്റ് സ്ഥലം വിട്ടു നൽകിയത്.
പിന്നീട് പണം ലഭിക്കാതെ വന്നപ്പോൾ ഇദ്ദേഹം കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കുന്നത്തുനാട് തഹസിൽദാരുടെ വാഹനം കോടതി ജപ്തി ചെയ്തത്.
ബൊലേറോ വാഹനം പെരുമ്പാവൂരിലെ കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്
അഡ്വ. ടി വി എൽദോയാണ് ഹർജിക്കാരനു വേണ്ടി ഹാജരായത്. എറണാകുളം ജില്ലാ കളക്ടർ, സംസ്ഥാന സർക്കാർ, കൊച്ചിൻ കോർപ്പറേഷൻ എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ. 30 ലക്ഷത്തി അമ്പതിനായിരത്തോളം രൂപ ഹർജിക്കാരന് ഇനിയും നൽകാനുണ്ട്.

