”ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല”” ക്രൈസ്തവര്‍ വിശ്വാസപൂർവ്വം പെസഹ വ്യാഴം ആചരിക്കുന്നു


യേശു ക്രിസ്തു ശിഷ്യന്മാര്ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്റെ സ്മരണപുതുക്കി ക്രൈസ്തവർ ഇന്ന പെസഹ വ്യാഴം ആചരിക്കുന്നു.ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആഘോഷമാണ് പെസഹ.ഇന്ന് ദേവാലയങ്ങളില്‍ കാല് കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകുംപെസഹാ തിരുനാൾയേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്‍ ജനങ്ങള്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. വയലില്‍ നിന്നും പച്ചിലക്കൊമ്പുകള് മുറിച്ചു നിരത്തി. അവന്റെ മുമ്പിലും പിമ്പിലും നിന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു;ഹോസാന, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്. അനുഗൃഹീതന്‍! അത്യുന്നതങ്ങളില്‍ ഹോസാന! (മര്‍ക്കോ 11: 1-10)പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ”ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല””തുടര്‍ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്ക്കു നല്കി. യേശു പറഞ്ഞു: ”വാങ്ങി ഭക്ഷിക്കുവിന്‍. ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു…” (ലൂക്കാ 22: 7-20)എല്ലാ വിശ്വാസികൾക്കുംത്യാഗസ്മരണയിൽ പ്രാർത്ഥനാശംസകൾ