

കോഴിക്കോട്ടെ ആറ് വയസുക്കാരിയുടെ കൊലപാതകത്തിൽ അച്ഛൻ സുബ്രമണ്യൻ നബൂതിരിക്കും രണ്ടാനമ്മ റമ്ല ബീഗം എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചിരിക്കുകയാണ് ഹൈക്കോടതി. 2013 ഏപ്രിൽ 29 നാണ് ഈ പെൺകുഞ്ഞിനെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയത്.
കീഴ് കോടതി ഇവരെ രണ്ടും മൂന്നും വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇവർക്കെതിരെ കൊലപാതക കുറ്റം കണ്ടെത്താന്നുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കീഴ് കോടതി ഇവർക്കെതിരെ കഠിന തടവിന് വിധിച്ചത്. ഈ വിധിയെ ചോദ്യം ചെയ്തുക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകിയത്. മാത്രവുമല്ല, രണ്ട് ലക്ഷം രൂപ പിഴ അടക്കണം എന്നും വിധിച്ചു. പിഴ അടക്കാത്ത പക്ഷം കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും എന്ന് വ്യക്തമാക്കി.


കേസിലെ ദൃക്സാക്ഷിയായ 10 വയസുക്കാരന്റെ മൊഴി പരിഗണിക്കാതെയാണ് കീഴ് കോടതി ആദ്യം വിധി നിശ്ചയിച്ചത്. രാവിലെ രണ്ട് പേരേയും ഹൈക്കോർട്ടിൽ ഹാജരാക്കിയിരുന്നു. പ്രോസിക്കൂഷന്റെ ഭാഗത്ത് നിന്നും വധശിക്ഷയാണ് ആവിശ്യപ്പെട്ടതെങ്കിലും, ജീവപര്യന്തം കഠിന തടവാണ് ഹൈക്കോടതി വിധിച്ചത്.



