KERALA
താനൂർ ബോട്ടപകടം; ജുഡീഷ്യൽ അനേഷണം പ്രഖാപിച്ച് സർക്കാർ
മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകും




മലപ്പുറം: താനൂർ ബോട്ടപകത്തിൽ ജുഡീഷ്യൽ അനേഷണം പ്രഖാപിച്ച് സർക്കാർ. പോലീസ് അനേഷണത്തിനു പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകും. ചികിത്സ ചിലവ് സർക്കാർ വഹിക്കുമെന്നും പരപ്പനങ്ങാടിയിലെ ഖബർസ്ഥാൻ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം താനൂരിലെ ബോട്ടപകടം ഉണ്ടാകാൻ കാരണം നിയമലംഘനമാണെങ്കിൽ നടപടിയുണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. താനൂർ ബോട്ടപകടത്തിൽ മിസ്സിംഗ് പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി. ഫയർഫോസിസിന്റെ അഞ്ച് ടീമുകൾ സ്ഥലത്തു തിരച്ചിൽ നടത്തുകയാണ്. പുഴയുടെ അടിയിൽ ചെളി അടിഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ ദുഷ്കരമാണെന്നും സന്ധ്യ പറഞ്ഞു.

