

തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്.മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ഇറങ്ങിയോടിയ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.
മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ സമയത്താണ് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഒരു വീടിന്റെ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു രാജേഷ്.കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു രാജേഷിനെ.