

ഇന്ത്യയുടെ ഭാഗമായത്തോടെ കാശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിനു അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു.


വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് “യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താൽക്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 ” യെന്ന് ചൂണ്ടിക്കാട്ടി.ഈ ആർട്ടിക്കിൾ താൽക്കാലികമായി രൂപീകരിച്ചതാണെന്നതായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വാദം. ഇതേ തുടർന്നാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.


ജമ്മു കാശ്മീർ ഇന്ത്യയുടെ അഭിവാദ്യ ഘടകമാണെന്നാണ് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പറയുന്നു. ജസ്റ്റിസ് ചൂണ്ടിക്കാട്ടിയത് ഇങ്ങനെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായും അധികാരമുണ്ട് ജമ്മു കാശ്മീരിന് മാത്രമായി പ്രത്യേക പരമാധികാരം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.